ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഃ വുത്സവം 2024 ഫെബ്രുവരി 9 കൊടി കയറി 18 വരെ ക്ഷേത്ര ആചാരങ്ങളും, പാരമ്പര്യ വിധി പ്രകാരമുള്ള പൂജാ കർമ്മങ്ങളോടും കൂടി കൊണ്ടാടുന്നു. ക്ഷേത്രം ശതാബ്ദി നിറവിലാണ് ഈ വർഷത്തെ തിരുഃ വുത്സവത്തെ വരവേൽക്കുന്നത്. ഒരു പക്ഷെ 100 വർഷം ഉത്സവ ആഘോഷം നടക്കുന്ന കേരളത്തിലെ അപൂർവ്വ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ ഒന്നാകാം വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രം. നൂറു വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ ആരാധനാ കേന്ദ്രം സമീപ പ്രദേശങ്ങളായ ഞാലിയാകുഴി, പൊങ്ങംതാനം, ചീരഞ്ചിറ,ഇത്തിത്താനം,പത്താമുട്ടം,തുടങ്ങിയ കരകളിലെ വിശ്വകർമ്മജരുടെയും മറ്റു ജന വിഭാഗങ്ങളുടെയും അദ്ധ്യാത്മിക കേന്ദ്രവും ആശാൻ കളരി യോട് കൂടിയുള്ള അറിവിന്റെ കേന്ദ്രവുമായിരുന്നു.പിൽകാലത്തു ഭജന മഠം എന്നപേരിൽപഞ്ചദേശങ്ങൾക്ക്അധിപനായി റിയപ്പെട്ടു.41 ദിവസവും മണ്ഡല പൂജ കാലത്ത് ഭജന നടന്നിരുന്നു. ഇന്നും ചിറപ്പ് മഹോത്സവം, മകര പൊങ്കാല യോട്കൂടി നടക്കുന്നു .1924 ൽ മണ്ഡല പൂജ സമാപനത്തോട് കൂടി ആദ്യ തിരുവുത്സവം നടന്നു.പിന്നീട് ശിവരാത്രി ഉത്സവമായും 39 വർഷം ആഘോഷം നടന്നു.1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ സഭ( പിന്നീട് AKVMS )രൂപീകരിച്ചപ്പോൾ വിവിധ പ്രദേശങ്ങള
പുരാതന ക്ഷേത്രമായ വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ 2024 ലെ തിവുത്സവത്തിന് ഒരുക്കങ്ങളായി.ഫെ:09 മുതൽ ഫെ:18 വരെ യാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന തിരുഃവുത്സവം.വിവിധ കലാ പരിപാടികളും,വാദ്യമേളങ്ങളും,താലപ്പൊലി,കാവടി, കുംഭകുടം,തെയ്യം,തുടങ്ങി തിടമ്പേറ്റുവാൻ ഗജവീരൻ എല്ലാം കൂടി നാട്ടിലാകെ ഉത്സവാന്തരീക്ഷം. 18ന് കോടിയേറ്റോടുകൂടി ഉത്സവ ചടങ്ങിന്ആ രംഭം കുറിക്കും. ഏറ്റവും പ്രധാന ചടങ്ങാണ് കൊടിയേറ്റ് ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലാണ് കൊടിമരം. ക്ഷേത്ര ശരീരത്തിന്റെ നാഭി യിലാണ് കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത്. അമ്പലത്തിന്റെ അടിയിലൂടെ ശ്രീക്കോവിലിന്റ മദ്ധ്യത്തിൽ ദേവ ബിംബം വരെ യാണ് ഇതിന്റെ സ്ഥാനം. എന്നാൽ ഭക്തർക്ക് കാണത്തക്ക വിധം ഗണിത ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നു എന്ന് മാത്രം. ധ്വജ പ്രതിഷ്ഠ നടത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളിൽ കുണ്ഡലിനി ശക്തിയുടെ പ്രതീകമായി കൊടിക്കൂറ കയറ്റുന്നതിന് സാധാരണയായി കവുങ്ങ് (അടക്കാമരം)ഉപയോഗിക്കുന്നു. കോടിയേറ്റിന് അഞ്ചുനാൾ മുൻപ് ലക്ഷണ യുക്തമായ മരം കണ്ടെത്തി .അതിന് രക്ഷാ കവചങ്ങൾ ഒരുക്കി,ശുദ്ധം വരുത്തി,കുണ്ഡലിനി ശക്തിയായ കൊടി
പുസ്തക പരിചയം വിശ്വകർമ്മജരും കേരളചരിത്രവും കേ രളത്തിലെ വിശ്വകർമജരെ കുറിച്ചുള്ള ചരിത്രപരമായ അവലോകനമാണ് ശ്രീ. ശശിക്കുട്ടൻ വാകത്താനം രചിച്ച വിശ്വകർമജരും കേരളചരിത്രവും എന്ന ഗ്രന്ഥം.നിരവധി കേരള ചരിത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇന്നു ലഭ്യമാണ് പലതും നമ്പൂതിരി കേന്ദ്രീകൃതച്ചരിത്രമാണ് ചരിത്രം നിർമ്മിച്ചവർ ഇവിടെ അപ്രത്യക്ഷമാണ്. ഒരു ചരിത്ര ഗ്രന്ഥമെന്നനിലയിൽ ഇതിനു ചില പ്രധാന്യങ്ങളുണ്ട് എന്നത് നിഷേധിക്കാനാവില്ല. മിത്തുകളെ ഉപയോഗിച്ച് മറ്റുജാതി സമൂഹങ്ങൾ മത, സാമൂഹ്യ, സാമ്പത്തിക , അധികാര കേന്ദ്രങ്ങളിൽ ആധിപത്യം സ്ഥാപിച്ചതെങ്ങിനെ, ധനസമ്പാധനതിനും മതപ്രചര ണത്തിനും കേരളത്തിലെത്തിയ വിദേശികൾ കൈ തൊഴിലുകളെ വ്യവസായ വൽകരിച്ചതെങ്ങിനെ, അതിലൂടെ വിശ്വകർമ്മജർ നേരിടേണ്ടിവന്ന പ്രതിസന്ധി തുടങ്ങിയ നിരീക്ഷണങ്ങൾ തീർച്ചയായും പഠനാർഹ മാണ്
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് ഹിന്ദു വിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡണ്ട് ശ്രീ PR ദേവദാസ്. സഹസ്രാബ്ദങ്ങൾ നീണ്ട വൈദേശിക അടിമത്തം കുടഞ്ഞു കളഞ്ഞുകൊണ്ട് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് 2024 ജനുവരി 22 ദിനത്തിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ നിർവ്വഹിക്കപ്പെടുന്നത്.ഇന്ത്യയിലെ തന്നെ ശില്പ വൈഭവങ്ങളിൽ മറ്റൊരു അത്ഭുതമായി മാറാവുന്ന നിർമ്മിതികളും, വിഗ്രഹവും ഈ നൂറ്റാണ്ടിലെ വിശ്വകർമ്മജന്റെ കഴിവ് ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുന്ന ചടങ്ങാണ് ഇതെന്നും PR ദേവദാസ് പറഞ്ഞു.ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട അക്ഷതം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാജശേഖരനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ചെങ്ങന്നൂർ ഹെഡ്ഓഫിസിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനുവരി 22 ഉച്ചക്ക് 12.20ന് സംസ്ഥാനത്തെ മുഴുവൻ വിശ്വകർമ്മ ഭവനങ്ങളിലും ശ്രീരാമ നാമ ജപങ്ങൾ നടത്തുകയും, വൈകുന്നേരം അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തുവാനും യോഗത്തിൽ ആഹ്വാനം ചെയ്തു.
വിശ്വബ്രാഹ്മണരും മയോണിക് സയൻസും (ശ്രീ.രഞ്ജിത്ത് അറക്കൽ ) Dr. സുവർണ്ണ നാലപ്പാടിൻറെ Investigating Indian Iconography എന്ന പഠനമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് . ഭാരത ദേശത്തെ മുഴുവൻ ശാസ്ത്രീയവും സാങ്കേതികവും കലാപരവുമായ അറിവുകൾ ഇന്ന് കാണുന്ന രീതിയിൽ വികസിച്ചത് ക്ഷേത്രങ്ങളിൽകൂടിയാണ് അതുകൊണ്ടുതന്നെ ഈ രാജ്യത്തിൻറെ പാരമ്പര്യം വിശ്വകർമ്മജരുടെ അശ്രാന്ത പരിശ്രമത്തിലൂടയാണ് ഉടലെടുത്തത് എന്ന് നിസംശയം പറയാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ അറിവുകൾ ചെന്നെത്തിയതിന്റെ ഫലമാണ് പാശ്ചാത്യ രാജ്യങ്ങളിലെ വാസ്തു സമ്പ്രദായമായ Mayonic science ൻറെ ഉൽപത്തി അറ്റ്ലാന്ത എന്ന അമേരിക്കൻ പ്രദേശത്തു ( അറ്റ്ലാന്റിക് സമുദ്രത്തിനു അപ്പുറമുള്ള പ്രദേശം ) ഈ ശാസ്ത്രത്തെ പരിചയപ്പെടുത്തിയത് ബ്രഹ്മർഷി മയൻ ആണ് .ഇവിടെ അദ്ദേഹത്തെ വിശ്വകർമ്മ ശില്പി എന്നും വിളിക്കുന്നു .പത്മശ്രീ Dr ഗണപതി സ്ഥപതി പത്തിൽ പരം പാശ്ചാസ്ത്യ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫൊസർ ആയി
"നിങ്ങളുടെ അടിമത്തം നിങ്ങൾതന്നെ ഇല്ലാതാക്കണം .അത് ഇല്ലാതാക്കുന്നതിന് ദൈവത്തെയോ ,അതിമാനുഷനെയോ അന്യ രാഷ്ട്രീയക്കാരെയോ ആശ്രയിക്കരുത്.രാഷ്ട്രീയ അധികാരത്തിലാണ് നിങ്ങളുടെ മോചനം സ്ഥിതിചെയ്യുന്നത്.നിങ്ങൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും മരുന്നും ജീവിത മാർഗ്ഗവും ഒരുക്കി തരേണ്ട ചുമതല നിയമ നിർമ്മാണ സഭകളുടെതാണ്.നിങ്ങളുടെ അനുവാദത്തോടും സമ്മതത്തോടും കൂടിവേണം നിയമ നിർമ്മാണവും അതിന്റെ നിർവ്വഹണവും അതിൻറെ തീർപ്പും നിർവ്വഹിക്കാൻ.ചുരുക്കത്തിൽ നിയമമാണ് ഏതു ഭൗതികസന്തുഷ്ടിയുടേയും ഇരിപ്പിടം.നിയമനിർമ്മാണത്തിനുള്ള അധികാരം നിങ്ങൾ പിടിച്ചെടുക്കണം.ആ വഴിയിലാണ് നിങ്ങളുടെ മോചനം.ഊന്നുവടികൾ ഉപേക്ഷിച്ചു യാചനയെ നിരുത്സാഹപ്പെടുത്തു.ഭാവിയെ പുഞ്ചിരിയോടെ നേരിടുക.ഇവിടെ ഭയപ്പെടേണ്ടതായി ഒന്നുമില്ല സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ടവൻ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം." "രാഷ്ട്രീയ അധികാരമാണ് മുഖ്യ താക്കോൽ അത് വിജയത്തിൻറെ എല്ലാ വാതിലുകളും തുറന്നുതരും" . രാഷ്ട്രീയ അധികാരത്തെ കുറിച്ച് ഭരണഘടനാ ശില്പിയായ ഡോ:അംബേദ്ക്കറുടെ വാക്കുകളാണിത്. ഇതിൻറെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് വിശ്വകർമ്മജർ സമുദായ
ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ ചരിത്രത്തിൽ ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്നത് ആ സമൂഹത്തിൻറെ ജ്ഞാനപദ്ധതികളും, കലാദർശനങ്ങളും, ആചാര അനുഷ്ടാനങ്ങളും, ഉൽപ്പാദന ത്തിലും, ഉൽപ്പാദന വിതരണത്തിലും അവർക്കുള്ള പങ്കിനെയും ആശ്രയിച്ചു മാണ്.ഇന്നും ചരിത്രത്തെ അടയാളപ്പെടുത്തുവാൻ നിർമ്മാണത്തിലെ ആധുനിക ശാസ്ത്രത്തെ വെല്ലുന്ന വൈദഗ്ത്യവും , കലാസൃഷ്ടികളെയും ആചാരങ്ങളെയും ഉപയോഗിക്കുന്നു എങ്കിലും കലയും ശാസ്ത്രവും നിർമ്മാണവും ഉത്പാദനവും നടത്തിയിരുന്ന സാമാന്യ ജനത്തിനെ അറിയുന്നില്ല മറിച്ച് ആ കാലഘട്ടത്തിൽ നിലവിലിരുന്ന ഭരണ കർത്താവും ആത്മീയ പശ്ചാത്തലമുള്ള പൗരോഹത്യവും ചേർന്നാണ് അവർക്കനുകൂലമായി ചരിത്രത്തെ സൃഷ്ടിച്ചത്. Iron Pillar Delhi സംഘടിതജാതിമേധാവിത്വത്തിൻറെയും, ഭരണ മേധാവിത്വത്തിൻറെയും കൽപ്പനകൾക്കനുസരിച്ചുള്ള ആത്മീയ പശ്ചാത്തലത്തെ ഉപയോഗപ്പെടുത്തിയാണ് ആദ്യ കാലങ്ങളിൽ കേരള ചരിത്രരചന നടത്തിപ്പോന്നിരുന്നത്. അതിൻറെ തെളിവാണ് പരശുരാമ കഥയും ഉദയം പേരൂർ സുന്നഹദോസും.വീര ഗാഥ കളുടെയും വെട്ടി പിടിച്ചതിൻറെയും നടത്തിയ നര ഹത്യകളുടെയും, യുദ്ധങ്ങളുടെയും യാഗങ്ങളുടെയും,കണക്കുകളാണ് ചരിത്രത്തിനാധാരമെങ്കിൽ വിശ
ശ്രീ വിശ്വകർമ്മ ദേവ ക്ഷേത്രം പുതുപ്പള്ളി എറികാട് ,പുതുപ്പള്ളി .P O.കോട്ടയം 686011 കേരളത്തിലെ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ പ്രധാനക്ഷേത്രമാണിത്.കോട്ടയം പട്ടണത്തിൽ നിന്നും KK റോഡീൽ കഞ്ഞിക്കുഴി നിന്നും, പുതുപ്പള്ളി കറുകച്ചാൽ റൂട്ടിൽ ചാലുങ്കൽ പടിയിലാണ് ക്ഷേത്ര കവാടം 250 മീറ്റർ ഉള്ളിലായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം സമീപ കാലത്താണ് പുനർ നിർമ്മാണ പ്രവർത്തികൾ,ആന കൊട്ടിലും ധ്വജ പ്രതിഷ്ഠയുംപൂർത്തീകരിച്ചത്.വിശ്വകർമ്മ ദേവൻറെ പഞ്ചലോഹ വിഗ്രഹമാണ് മുഖ്യ ശ്രീകോവിൽ പ്രതിഷ്ഠ ചെറുവള്ളിക്കാവിലമ്മ യുടെ നിറസാന്നിധ്യം ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. ഗണപതി ,കാമാക്ഷി 'അമ്മ,മൂലപിതൃ,ബ്രഹ്മ രക്ഷസ്, നാഗരാജ,നാഗ യക്ഷി,എന്നീ ദേവതകളും ഉപദേവ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വിശ്വകർമ്മ ദേവന് പാൽപ്പായസവും,ചെറുവള്ളിക്കാവിലമ്മക്ക് കടും പായസവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. എല്ലാ ഞായറാഴ്ചകളിലും,മലയാള മാസം ഒന്നാം തീയതിയും ,എല്ലാ ഹൈന്ദവ വിശേഷ ദിവസങ്ങളിലും ഭക്തജനങ്ങക്കായി നട തുറന്നു കൊടുക്കുന്നു.കവിയൂർ വാസുദേവ ഭട്ടതിരിയാണ് ക്ഷേത്ര തന്ത്രി സ്ഥാ
Comments